മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കെ എം എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന പരാതിയിലാണ് ഹൈക്കോടതി നടപടി.
പരാതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിച്ച ശേഷമാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
2015ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറിയായിരിക്കെ കെ എ എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നയിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. സിബിഐ കൊച്ചി യൂണിറ്റിനാണ് കേസ് അന്വേഷണം ഏറ്റെടുക്കാന്‍ കോടതി നിർദേശം നല്‍കിയിരിക്കുന്നത്. അതേസമയം കെ എം എബ്രഹാമിനെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന് നേരത്തെ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.