ഷെയർ ട്രേഡിങ്ങിനായി പണം നൽകിയാൽ ഇരട്ടിയായി ലാഭവിഹിതം തരാമെന്ന് വിശ്വസിപ്പിച്ച് കൊടകര കനകമല സ്വദേശിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പല തവണകളായി പ്രതികളുടെ വിവിധ അക്കൗണ്ട് നമ്പറുകളിലേക്ക് അഞ്ച് ലക്ഷത്തി നാൽപത്തി മൂന്നായിരത്തി മുന്നൂറ്റി ഇരുപത്തി ഒമ്പത് രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ച് ട്രേഡിങ്ങ് നടത്തിച്ച് ലാഭ വിഹിതമോ നിക്ഷേപിച്ച പണമോ തിരികെ നൽകാതെ തട്ടിപ്പ് നടത്തിയ കേസിലാണ് രണ്ട് പേർ പിടിയിലായത്. വയനാട് പുൽപള്ളി സ്വദേശി തച്ചൻകുന്നിൽ വീട്ടിൽ മുഹമ്മദ് ഷാഫി , അമ്പലവയൽ ആയിരംകൊല്ലി സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ ഡെന്നി എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾ കൊടകര കനകമല സ്വദേശിയെ ഷെയർ വാങ്ങിച്ചാൽ ഇരട്ടിയായി തുക തിരിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് Instagram App മുഖേന ലിങ്ക് കൊടുത്ത് ഷെയർ Trading ബിസിനസ് നടത്തിച്ച് പ്രതികൾ നിർദ്ദേശിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരിയുടെ ഭർത്താവിന്റെ രണ്ട് അക്കൗണ്ടിൽ നിന്നായി നമ്പറുകളിലേയ്ക്കായി അഞ്ച് ലക്ഷത്തി നാൽപത്തി മൂന്നായിരത്തി മുന്നൂറ്റി ഇരുപത്തി ഒമ്പത് രൂപ അയപ്പിച്ച് വാങ്ങിയാണ് തട്ടിപ്പ് നടത്തിത്. തട്ടിപ്പ് മനസ്സിലാക്കിയ യുവതി കൊടകര പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ നിന്നും തട്ടിപ്പ് പണത്തിൽ ഉൾപ്പെട്ട 24,998 സൂററ്റിലുള്ള M/S Piyu Creation എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആയതായും തുടർന്ന് ഈ അക്കൗണ്ടിൽ നിന്ന് .4,50,000/- വയനാട് മാടക്കര ആനപ്പാറ സ്വദേശി അഭിലാഷ് എന്നയാളുടെ അമ്പലവയലിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻഫർ ചെയ്തതായും ഈ തുക ATM മുഖേന പിൻവലിച്ചിരിക്കുന്നതായും കണ്ടെത്തി. കൊടകര പോലീസ് വയനാട്ടിൽ ചെന്ന് അഭിലാഷിന് നോട്ടീസ് നൽകി ചോദ്യം ചെയ്തതിൽ മുഹമ്മദ് ഷാഫിയും ഡെന്നിയുമാണ് അഭിലാഷിന്റെ അക്കൗണ്ടിലേക്ക് പണമയപ്പിക്കുന്നതെന്നും അത് അഭിലാഷിനെക്കൊണ്ട് എടുപ്പിച്ച് ഇവർ മറ്റ് രണ്ട് പേർക്ക് കൈമാറുകയാണെന്നും കണ്ടെത്തുകയായിരുന്നു. ഇത്തരത്തിൽ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് മുഹമ്മദ് ഷാഫിയെയും, ഡെന്നിയെയും അറസ്റ്റ് ചെയ്തത്. ഇവർ രണ്ടു പേരും ചേർന്ന് അഭിലാഷിനെ പോലെ പലരുടെയും അക്കൗണ്ടിലേക്കും പണം അയച്ചു അതും കൈപ്പറ്റി മറ്റ് പ്രതികൾക്ക് കൈമാറ്റം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
ഡെന്നിക്ക് കരിപ്പൂർ പോലീസ് സ്റ്റേഷനിൽ Thai gold എന്നറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവ് കടത്തിയതിന് ഒരു കേസുണ്ട്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശാനുസരണം കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, ദാസ്.പി.കെ, സബ് ഇൻസ്പെക്ടർ സുരേഷ്.ഇ.എ, അസി. സബ് ഇൻസ്പെക്ടർ ആഷ്.ലിൻ ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രിന്റോ വർഗീസ്, സനൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്.ഇ.എ, ജിലു സെബാസ്റ്റ്യൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.