ധാക്ക: ബംഗ്ലാദേശിൽ സൈനിക അട്ടിമറി നടന്നെന്ന് സോഷ്യൽമീഡിയയിൽ പ്രചരണം ശക്തമാകുന്നു. ധാക്കയിൽ സൈനികരെയും സുരക്ഷാ സേനയെയും വിന്യസിച്ചതിനും ശേഷമാണ് അട്ടിമറി നടന്നുവെന്ന അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞത്. എന്നാൽ പ്രധാനമന്ത്രി പ്രൊഫസർ മുഹമ്മദ് യൂനുസോ സൈനിക മേധാവി വഖാർ ഉസ് സമാനോ അഭ്യൂഹങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബംഗ്ലാദേശിന്റെ ഇടക്കാല നേതാവ് യൂനുസിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവ വികാസങ്ങൾ.
രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ കാര്യത്തിൽ കരസേനാ മേധാവിക്ക് കടുത്ത ആശങ്കയുണ്ടെന്നും തുടർന്നാണ് സൈനിക യോഗങ്ങൾ ചേർന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഭീകരാക്രമണങ്ങൾക്കെതിരെ സൈനിക മേധാവി മുന്നറിയിപ്പ് നൽകുകയും രാജ്യത്ത് ജാഗ്രതയും സുരക്ഷയും വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.